ലൈംഗിക പീഡനപരാതി; ആള്‍ദൈവം അസറാം ബാപ്പുവിന് ജീവപര്യന്തം

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം അസറാം ബാപ്പുവിന് ലൈംഗിക പീഡനപരാതിയില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് ഗാന്ധിനഗര്‍ സെഷന്‍സ് കോടതി. പത്ത് വര്‍ഷം മുന്‍പുള്ള പീഡന പരാതിയില്‍ ബാപ്പു കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

2003-ലാണ് സൂറത്ത് സ്വദേശിയായ യുവതി ബാപ്പുവിനെതിരെ പീഡനപരാതി നല്‍കിയത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ആശ്രമത്തില്‍ വെച്ച് നടത്തിയ പീഡന പരമ്ബരയുടെ പേരില്‍ സെക്ഷന്‍ 376 (സി), 377 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

അതേസമയം, അസറാം ബാപ്പു നിലവില്‍ മറ്റൊരു പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. 2013-ല്‍ 16-കാരിയെ പീഡിപ്പിച്ച കേസിലാണ് അസറാം ബാപ്പു നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്.