കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പുമായി ചുരുക്കി: ശശി തരൂര്‍

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പുമായി ചുരുക്കിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘സുസ്‌റ്റൈനിംഗ് ഡെമോക്രസി; ന്യൂച്ചറിംഗ് ഡെമോക്രസി’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്‍ലമെന്റിനെ ഒരു നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പും ആക്കി നമ്മുടെ ഗവണ്‍മെന്റ് ചുരുക്കി എന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. സ്വേച്ഛാധിപത്യ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന് എന്ത് ചെയ്യാനാഗ്രഹിക്കുന്നുവോ അത് അറിയിക്കാനുള്ള നോട്ടീസ് ബോര്‍ഡാണ് പാര്‍ലമെന്റ്. ഓരോ ബില്ലും ക്യാബിനറ്റില്‍ നിന്ന് വരുന്ന രൂപത്തില്‍ പാസാക്കുന്ന ഒരു റബ്ബര്‍ സ്റ്റാമ്പായി പാര്‍ലമെന്റ് മാറി. 1962 ലെ ചൈനാ യുദ്ധത്തെ പരാമര്‍ശിച്ച്, ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും തങ്ങളുടെ പ്രധാനമന്ത്രിയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു പാര്‍ലമെന്റ് ജവഹര്‍ലാല്‍ നെഹ്റുവിന് കീഴില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു’- തരൂര്‍ ചൂണ്ടിക്കാട്ടി.