മസ്‌ക് നിയോഗിച്ച ഹാക്കര്‍ ട്വിറ്റര്‍ വിട്ടു

ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറിലെ തകരാറുകള്‍ പരിഹരിക്കാനായി മസ്‌ക് നിയോഗിച്ച ഹാക്കര്‍ ട്വിറ്റര്‍ വിട്ടു. സ്ഥാപനത്തിലെത്തി ഒരുമാസം തികയുന്നതിന് മുന്‍പാണ് ജോര്‍ജ് ഹോട്സ് എന്ന ഹാക്കര്‍ ട്വിറ്റര്‍ വിട്ടത്. കമ്ബനി വിടുകയാണെന്നും ഇനി താന്‍ ട്വിറ്റര്‍ കുടുംബത്തിലെ അംഗമല്ലെന്നുമാണ് ഹോട്സ് അറിയിച്ചത്. ഒരുപാട് കാലം കമ്ബനിയില്‍ ജോലി ചെയ്യാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് തുടക്കത്തിലെ ഹോട്സ് അറിയിച്ചിരുന്നു.

ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാതെ ഹോട്‌സ് കമ്ബനി വിട്ടതിന്റെ കാരണം വ്യക്തമല്ല. മസ്‌കും ഹോട്‌സും ഏറ്റുമുട്ടിയോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. മസ്‌കിന്റെ വര്‍ക്ക് കള്‍ച്ചറുമായി ഹോട്സിന് ഒത്തുപോകാന്‍ സാധിച്ചിക്കാത്തതാണ് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

2007 ല്‍ ഐഫോണ്‍ ഹാക്ക് ചെയ്ത ഹാക്കറാണ് ഹോട്‌സ്. അനവധി വിദഗ്ധര്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും വിജയകരമാകാത്ത ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറുകള്‍ പരിഹരിക്കുകയായിരുന്നു ഹോട്‌സിന്റെ ജോലി.കമ്ബ്യൂട്ടര്‍ ബിരുദദാരിയാണ് ഹോട്‌സ്.