നാടിന്റെ സമാധാനം തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും: മുഖ്യമന്ത്രി

ചാവശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് 2 പേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്നും, അന്വേഷണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

‘സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാടിന്റെ സമാധാനം മുഖ്യമായും തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും ആണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളത് പറയുമ്പോള്‍ കള്ളിയ്ക്ക് തുള്ളല്‍ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമാധാനാന്തരീക്ഷം നല്‍കിയതു കൊണ്ടാണ് ജങ്ങള്‍ തുടര്‍ഭരണം നല്‍കിയത്. ബിജെപിയുമായി കോണ്‍ഗ്രസ് സമരസപ്പെട്ട് പോകുമെന്ന് നമുക്കറിയാം’ മുഖ്യമന്ത്രി വ്യക്തമാക്കി.

ചാവശ്ശേരിയില്‍ നടന്നത് കൊലപാതക തുല്യമായ നരഹത്യയെന്ന് സണ്ണി ജോസഫ് എംഎല്‍എയും അഭിപ്രായപ്പെട്ടു.