ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകും

ലണ്ടന്‍: രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പകരക്കാരനെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡര്‍ഷിപ്പ് ഇലക്ഷന്‍ അറിയിച്ചു. 1992 കമ്മിറ്റി ഓഫ് കണ്‍സര്‍വേറ്റീവ് ബാക്ക്ബെഞ്ച് എംപിമാരുടെ സംഘമാണ് തിരഞ്ഞെടുപ്പു നടപടികള്‍ നടത്തുക.

വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ മന്ത്രി ഋഷി സുനക് തുടങ്ങി 11 ഓളം പേര്‍ മത്സരപ്പട്ടികയിലുണ്ട്. നാമനിര്‍ദേശപത്രിക ചൊവ്വാഴ്ച വരെ സമര്‍പ്പിക്കാമെന്ന് കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡി വ്യക്തമാക്കി. ആദ്യ ഘട്ട ബാലറ്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ചയും രണ്ടാം ഘട്ടം വ്യാഴാഴ്ചയും നടക്കും. അവസാന ഘട്ടത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണം നടത്തും. ഒരു സ്ഥാനാര്‍ത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതല്‍ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ടോറി നേതാവായും യുകെയുടെ പുതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും.

അതേസമയം, കമ്മിറ്റി നിയമവ്യവസ്ഥകളില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ടോറി എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ നേതൃസ്ഥാനത്ത് എത്താനാവൂ. 30 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനീകൂവെന്നും വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടുന്നു.