10 ദിവസം കൊണ്ട് കെ സ്വിഫ്റ്റ് നേടിയത് 61,71,908 രൂപയുടെ വരുമാനം; കൂടുതൽ സർവ്വീസുകൾ ഉടൻ ആരംഭിക്കും

തിരുവനന്തപുരം: പത്ത് ദിവസം കൊണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നേടിയത് 61,71,908 രൂപയുടെ വരുമാനം. സർവീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് കെ സ്വിഫ്റ്റിന് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്. എസി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവീസിന് 18,01,09 രൂപയുമാണ് വരുമാനമായി ലഭിച്ചത്.

നിലവിൽ കെ സ്വിഫ്റ്റ് 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവിടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.

കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്തു നിന്നും കെ സ്വിഫ്റ്റിന്റെ നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്നാണ് വിവരം.