ചലച്ചിത്ര മേളയെ കുറിച്ചറിയാം

26)മത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിക്കും. ഇത്തവണത്തെ ചലച്ചിത്രമേളയെ കുറിച്ച് കൂടുതല്‍ അറിയാം…

173 ചിത്രങ്ങള്‍

കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്‌ക്രീനുകള്‍, ഏരീസ് പ്ലക്സിലെ 5 സ്‌ക്രീനുകള്‍, അജന്ത, ശ്രീപദ്മനാഭ എന്നീ 15 തിയേറ്ററുകള്‍

വിശിഷ്ടാതിഥികള്‍

കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രമായ രെഹാനയിലെ നായിക അസ്മേരി ഹഖ്

മത്സര വിഭാഗം ജൂറി

കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളി ചെയര്‍മാന്‍.

എഡിറ്റര്‍ ജാക്വസ് കോമറ്റ്സ്, സംവിധായിക മാനിയ അക്ബാരി, അഫ്ഗാന്‍ ചലച്ചിത്രകാരി റോയ സാദത്ത്, നിര്‍മ്മാതാവ് ഷോസോ ഇച്ചിയാമ എന്നിവര്‍ അംഗങ്ങള്‍

ഫിപ്രസ്‌കി ജൂറി

നിരൂപകരായ വിയറ ലാഞ്ചറോവ, ജിഹാനെ ബോഗ്രൈന്‍, അശോക് റാണെ

നെറ്റ്പാക് ജൂറി.

രശ്മി ദൊരൈസ്വാമി, ബോബി ശര്‍മ്മ ബറുവ, ബൂഡി കീര്‍ത്തിസേന

കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി

അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ, സണ്ണി ജോസഫ്

അവാര്‍ഡുകള്‍

മികച്ച ചിത്രം സുവര്‍ണ ചകോരം – 20 ലക്ഷം

മികച്ച സംവിധായകന്‍ രജത ചകോരം , 4 ലക്ഷം രൂപ

മികച്ച നവാഗത സംവിധായകന് 3 ലക്ഷം

പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് 2 ലക്ഷം

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഒരു ലക്ഷം രൂപ

100 ശതമാനം റിസര്‍വേഷന്‍

നിശാഗന്ധി ഒഴികെ എല്ലാ തിയേറ്ററുകളിലും മൊത്തം സീറ്റുകളിലും റിസര്‍വേഷന്‍

ഉദ്ഘാടന സമാപന ദിവസങ്ങളില്‍ റിസര്‍വേഷന്‍ ഇല്ല

റിസര്‍വേഷന്‍ തലേന്ന് രാവിലെ 8ന് ആരംഭിക്കും

ഡെലിഗേറ്റുകള്‍ക്കായി ട്രാന്‍സ്പോര്‍ട്ട് ബസും ഫെസ്റ്റിവല്‍ ഓട്ടോയും

ഫെസ്റ്റിവല്‍ ആവശ്യത്തിന് കെ.എസ്.ഇ.ബിയുടെ 10 ഇലക്ട്രിക് കാറുകള്‍

ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് 19,21,23,24 തീയതികളില്‍ കലാപരിപാടികള്‍

25ന് നിശാഗന്ധിയിലെ സമാപനചടങ്ങില്‍ മധുശ്രീ നാരായണനും രാജലക്ഷ്മിയും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്