വാഷിംഗ്ടൺ: യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിച്ചതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ധന ഇറക്കുമതി നിരോധനം വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം പരമാവധി തടയുമെന്നും ബൈഡൻ വ്യക്തമാക്കി.
യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ റഷ്യയ്ക്കെതിരായ സാമ്പത്തികമായുളള ഉപരോധങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ നടപടി. ലോകത്തിന് മുഴുവൻ യുക്രൈൻ പ്കയോജനകരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടനും. റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി നിരോധിക്കാനാണ് ബ്രിട്ടന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാക്കാനിടയുണ്ട്. അമേരിക്കയിലേക്ക് 10 ശതമാനം എണ്ണ മാത്രമാണ് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബഹുഭൂരിപക്ഷം എണ്ണ ഇറക്കുമതി ചെയ്യുന്നതും റഷ്യയിൽ നിന്നാണ്.

