കണ്ടറിയണം പുടിന്‍..! റഷ്യ വിട്ടത് വമ്പന്‍ ബ്രാന്‍ഡുകള്‍

മോസ്‌കോ: യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ നിരവധി ലോകരാഷ്ട്രങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തെ പ്രമുഖ ബ്രാന്‍ഡുകളും റഷ്യ വിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര സാമ്പത്തിക വിപണികളില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പാടെ ഒഴിവാക്കിയിരിക്കുകയാണ്. പ്രധാന റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയതോടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യാനോ ഇറക്കുമതിക്ക് പണം നല്‍കുവാനോ കഴിയില്ല.

ആപ്പിള്‍, ആമസോണ്‍, അഡിഡാസ്, ഡെല്‍, കൊക്കോ കോള, ഡിസ്നി, ഫേസ്ബുക്ക്, ഫിഫ, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, എച്ച് പി, ലെനോവോ, ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ്, നെറ്റ് ഫ്‌ളിക്‌സ്, നൈക്കി, സ്നാപ് ചാറ്റ്, സ്‌പോട്ടിഫൈ, സോണി, ടിക് ടോക്ക്, ടോയോട്ട, ട്വിറ്റര്‍, യൂട്യൂബ്, ഫോക്‌സ് വാഗന്‍, വാര്‍ണര്‍ ബ്രോസ്, ഓഡി, വോള്‍വോ, ജഗ്വാര്‍, ലാന്‍ഡ് റോവര്‍, ബി എം ഡബ്‌ള്യൂ, മെര്‍സിഡസ്, ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, സ്‌കോഡ എന്നിവയാണ് റഷ്യയില്‍ നിന്നും വിപണി വിട്ട പ്രമുഖ ബ്രാന്‍ഡുകള്‍. റഷ്യയില്‍ ആപ്പിള്‍ പേ, ഗൂഗിള്‍ പേ, സാംസങ് പേ എന്നിവയും പ്രവര്‍ത്തനരഹിതമാണ്.