യുക്രൈനിൽ യുദ്ധത്തിന് വേണ്ടി റഷ്യ ഇറങ്ങി തിരിച്ചതിന്റെ പിന്നിലെ കാരണം; വെളിപ്പെടുത്തലുമായി പുടിൻ

മോസ്‌കോ: യുക്രൈനിൽ യുദ്ധത്തിന് വേണ്ടി റഷ്യ ഇറങ്ങി തിരിച്ചതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു ആണവായുധ ശക്തിയാകാനുള്ള യുക്രൈനിന്റെ ആഗ്രഹമാണ് റഷ്യയെ പ്രകോപിപ്പിച്ചതിനുള്ള മുഖ്യ കാരണമെന്നാണ് പുടിൻ വ്യക്തമാക്കുന്നത്.

യുക്രൈൻ ആണവായുധ ശക്തിയാകുന്നത് റഷ്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും യുക്രൈൻ നേരിട്ട് പ്രയോഗിച്ചില്ലെങ്കിൽ കൂടെ റഷ്യയ്‌ക്കെതിരെ ആണവായുധം ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് യുക്രൈനെ ഉപദേശിക്കാൻ അമേരിക്കയും നാറ്റോയും അടക്കമുള്ള ശത്രുക്കൾ ഉള്ളപ്പോൾ റഷ്യ സുരക്ഷിതമാണെന്ന് കരുതാനാകില്ലെന്നും പുടിൻ പറയുന്നു. റഷ്യയിലെ ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ പ്രതികരണം.

യുക്രൈനിലെ യഷ്മാഷ് എന്ന സർക്കാർ നിയന്ത്രിത വിമാനനിർമാണ കമ്പനി മുൻപ് സോവിയറ്റ് യൂണിയന് വേണ്ടി ആണവായുധങ്ങൾ നിർമിക്കുന്നതിൽ പങ്കെടുത്തിരുന്നു. യുക്രൈൻ ഇപ്പോഴും മറ്റ് പല ആവശ്യങ്ങൾക്കും വേണ്ടി റേഡിയോ ആക്ടീവ് മൂലകങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഇത് ആണവായുധങ്ങൾ ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്നും റഷ്യ ഭയപ്പെടുന്നതായി പുടിൻ അറിയിച്ചു.