തിരുവനന്തപുരം: മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവ്വേയുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഎസ്എസ് അറിയിച്ചു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് എംആർ ഹരിഹരൻ കമ്മീഷൻ 18 വിളിച്ച യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എൻഎസ്എസ് നിരസിച്ചത്.
ഇപ്പോൾ നടത്തുന്ന സർവ്വേ പ്രകാരം യഥാർത്ഥ പിന്നോക്കക്കാരെ കണ്ടെത്താൻ കഴിയില്ലെന്നാണ് എൻഎസ്എസ് ആരോപിക്കുന്നത്. സാമ്പിൾ സർവ്വെ അശാസ്ത്രീയമാണെന്നും എൻഎസ്എസ് പറയുന്നു. മുന്നോക്ക സമുദാങ്ങളിലെ പിന്നാത്താവസ്ഥയെക്കുറിച്ച് ഏതെലാം ഘടകങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നതെന്ന് നിജപ്പെടുത്തുകയോ സർവേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ കമ്മീഷൻ ചെയ്തിട്ടില്ലെന്നാണ് എൻഎസ്എസിന്റെ വിമർശനം.
കമ്മീഷൻ നേരിട്ടല്ലാതെ പുറത്ത് നിന്നുള്ള വിവരശേഖരം നിയമവിരുദ്ധമാണ്. നിമയം അനുശാസിക്കുന്ന വിധത്തിലല്ലാതെയുള്ള സർവേയും നിയതമാണ മാർഗ്ഗനിർദ്ദശമങ്ങൾ പാലിക്കാതെ പുറത്തുനിന്ന് ശഖരിക്കുന്ന വിവരങ്ങൾ കൂട്ടിക്കലർത്തുന്നതും മുന്നോത്ത വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്താനേ കാരണമാകൂവെന്നതിനാലാണ് കമ്മീഷന്റെ സാമ്പിൾ സർവേ നടത്തുന്നതിനെ എതിർക്കുന്നതെന്ന് എൻഎസ്എസ് പ്രസ്താവനയിലൂടെ അറിയിച്ചു.

