ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്. പ്രതികൾ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രതികൾ കേരളം വിട്ടതായാണ് സൂചനയെന്നും അതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ കേരളം വിട്ടതായുള്ള സൂചനകളെ തുടർന്ന് കർണ്ണാടകത്തിലക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സഹായങ്ങളും ലഭിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം മുന്നോട്ട് പോകാത്തതിനാലും പ്രതികളെ പിടികൂടാൻ കഴിയാത്തതിലും പോലീസിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നുണ്ട്.
പ്രതികലെ പിടികൂടാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിക്കുന്നത്. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

