ഒമിക്രോണ്‍ v/s ഡെല്‍റ്റ: ഒമിക്രോണ്‍ ആശുപത്രിയിലേക്ക് നയിക്കില്ലെന്ന് ബ്രിട്ടീഷ് പഠനം

covid

വാഷിംഗ്ടണ്‍: ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് കാഠിന്യം കുറവാണെന്ന് ബ്രിട്ടീഷ് പഠനം. ഒമിക്രോണ്‍ മൂലമുള്ള ആശുപത്രി ചികിത്സാ കേസുകള്‍ ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഒരു ദിവസത്തിനപ്പുറം രോഗി ആശുപത്രിയില്‍ കഴിയുന്നത് നാല്‍പത് മുതല്‍ നാല്‍പ്പത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഇംഗ്ലീഷ് പഠനത്തില്‍ പറയുന്നു.

എന്നാല്‍, ഒമിക്രോണിന്റെ ഉയര്‍ന്ന വ്യാപനശേഷിയില്‍ സ്‌കോട്ടിഷ് വിദഗ്ദര്‍ ആശങ്ക രേഖപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഡെല്‍റ്റ കേസുകളും ഒമിക്രോണ്‍ കേസുകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. കൂടാതെ, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും സ്‌കോട്ടിഷ് പഠനം വിലയിരുത്തുന്നു. ഇത് നല്ല പ്രതീക്ഷയാണെന്നും സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഈ പഠനത്തിന് പ്രധാന്യം ഏറെയുണ്ടെന്നും സ്‌കോട്ടിഷ് വിദഗ്ദന്‍ ജിം മെക് മെനാമിന്‍ പറഞ്ഞു.

എന്നാല്‍, ഒമിക്രോണ്‍ കേസുകള്‍ ഗുരുതരമാകാതിരിക്കുന്നതിന് കാരണം വകഭേദത്തിന്റെ പ്രത്യേകതയാണോ അതോ കൊവിഡ് വാക്‌സിന്റെ പ്രതിരോധശേഷി മൂലമാണോ എന്നത് രണ്ട് പഠനങ്ങളിലും വ്യക്തമല്ല.