കഴിഞ്ഞ 7 വർഷത്തിനിടയിൽ എന്താണ് ബിജെപി സർക്കാർ അമേഠിയിൽ ചെയ്തത്; ചോദ്യവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുണ്ടായ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി വിമർശനം ഉന്നയിച്ചത്. രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ചും പ്രിയങ്കാ ഗാന്ധി പരാമർശിച്ചു.

രണ്ടാം തരംഗത്തിലെ പല കോവിഡ് മരണങ്ങൾക്കും കാരണം ഓക്‌സിജന്റെ ലഭ്യതക്കുറവാണ്. ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് കാരണം ബിജെപിയാണ്. കോവിഡിന്റെ ആദ്യ തരംഗത്തിൽ എന്താണ് കേന്ദ്രം ചെയ്തതെന്ന് ബിജെപി ചോദിച്ചു.

കഴിഞ്ഞ 7 വർഷത്തിനിടയിൽ എന്താണ് ബി.ജെ.പി. സർക്കാർ അമേഠിയിൽ ചെയ്തത്. ബി.ജെ.പിക്ക് അനുകൂലമായ ഏകപക്ഷീയമായ വികസനം മാത്രമാണ് ഉണ്ടായത്. രാജ്യത്ത് വിലക്കയറ്റം കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്രയെ എന്തു കൊണ്ട് ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും പ്രിയങ്ക ചോദിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപി നുണകൾ പറഞ്ഞു പടർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.