സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ. നിയമമാറ്റം സ്ത്രീകളെ ശാക്തീകരിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെടുന്നത്. നിയമഭേദഗതി സ്ത്രീകളെ ദുർബലരാക്കുമെന്നാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.

നിയമം പ്രാബല്യത്തിൽ വന്നാൽ അത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകും. പെൺകുട്ടികൾക്ക് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകളെ നിയമം ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സ്ത്രീകളോട് വിവേചനം കാണിക്കാത്ത സമൂഹമാണ് നിർമിക്കപ്പെടേണ്ടതെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്. അതേസമയം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷനും സിപിഎമ്മും രംഗത്തെത്തിയിരുന്നു.