കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമായ സ്രോതസ്സായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയിൽ വ്യക്തമാക്കി. സമാനമായ നിലപാടാണ് നേരത്തെയും ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിരുന്നത്.
എന്നാൽ തൃപ്തിയില്ലാതെ ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തിൽ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ഇത്തരത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാൻ കഴിയില്ലെന്നായിരുന്നു ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജിഎസ്ടി കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.
അതേസമയം രാജ്യത്ത് എണ്ണവില വർധിച്ചു കൊണ്ടിരിക്കുകയാണ്.

