വഖഫ് നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരും; നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ്

കോഴിക്കോട്: വഖഫ് നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലീം ലീഗ്. പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചു. വിഷയത്തിൽ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തിൽ വിളളൽ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങളിൽ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന സർക്കാർ നിലപാടിൽ വിശ്വാസമില്ലെന്നും 2017 ൽ കൊണ്ടുവന്ന നിയമ ഭേദഗതി പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനത്തിനെതിരെ മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്.

വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്തിയ സംഘത്തിലെ അബ്ദുസമദ് പൂക്കോട്ടൂർ ഉൾപ്പെടെ ഒരു വിഭാഗം സമസ്ത നേതാക്കളും റാലിക്കെത്തിയിരുന്നു. എന്നാൽ ഇവരൊന്നും റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ ഇന്നലെ പിന്നോട്ട് പോയിരുന്നു. വഖഫ് നിയമന വിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സർക്കാർ പിന്മാറാൻ തീരുമാനിച്ചത്.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം നവംബർ 9 ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14 ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി സനസ്ത നേതാക്കളുമായി ചർച്ച നടത്തുകയും വിഷയത്തിൽ സർക്കാരിന് പി
ടിവാശിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിഎസ്‌സി നിയമനത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.