തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യമുണ്ടായാൽ റോഡുകളിൽ അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വിജിലൻസ് വിഭാഗവും,
നിരത്ത് പരിപാലന വിഭാഗവും സംയുക്തമായി ഈ പ്രവൃത്തികളുടെ മേൽനോട്ടവും ഗുണമേന്മയും ഉറപ്പു വരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ മഴ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ മഴ തുടരുകയാണ്. മഴ മാറിനിൽക്കുന്ന സാഹചര്യമുണ്ടായാൽ , അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് വിജിലൻസ് വിഭാഗവും, നിരത്ത് പരിപാലന വിഭാഗവും സംയുക്തമായി ഈ പ്രവൃത്തികളുടെ മേൽനോട്ടവും ഗുണമേൻമയും ഉറപ്പു വരുത്തുന്നതാണ്.

