ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് വരെയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവൃത്തി സമയം ഡിസംബര്‍ രണ്ടാമത്തെ ആഴ്ച മുതല്‍ വൈകീട്ട് വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നടപ്പാക്കും.

നിലവില്‍ ഷനിയാഴ്ച വരെ രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍. ചിലയിടങ്ങളില്‍ മുന്ന് ബാച്ചുകളായും ക്ലാസ് നടക്കുന്നുണ്ട്. സമയം നീട്ടിയാലും ബാച്ച് സംസിധാനം തുടരും. കൂടുതല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ബാച്ചുകളുടെ ക്രമീകരണത്തിനനുസരിച്ച് സമയം 4.30 വരെ നീട്ടും. പാഠഭാഗങ്ങള്‍ പൂര്‍ണമായി പഠിപ്പിച്ച് തീര്‍ക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി.

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ ഏഴ് ജില്ലകളിലായി അമ്പതോളം ബാച്ചുകള്‍ അനുവദിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ആവശ്യം.