തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം ലഭിക്കാനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് (പുറമ്പോക്കിലടക്കം) സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കാൻ 4 ലക്ഷം രൂപയുമാണ് നൽകുക.
പ്രകൃതി ക്ഷോഭത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകും .കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ വഴിയാണ് ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ അപേക്ഷ സ്വീകരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നത്.
എയിംസ് പോർട്ടൽ മുഖേന നവംബർ 15 വരെ അപേക്ഷ നൽകാം. വിള ഇൻഷ്വറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയത്തിന്റെ തീവ്രതയും ദുരന്തത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി നിശ്ചയിക്കാൻ സംസ്ഥാന ദുരന്തബാധിത അതോറിറ്റിയ്ക്ക് ചുമതല നൽകി.
വീടുകൾക്ക്
നാശനഷ്ടത്തോത് – നഷ്ടപരിഹാരം
75 -100 % – 4 ലക്ഷം
60- 74 % – .2.5 ലക്ഷം
30 -59 %.- 1.25 ലക്ഷം
16-29 %. – 60,000 രൂപ
15 % – 10,000 രൂപ
കൃഷിനാശം
ആകെ വിള- ഭൂമി കൃഷിനാശം നേരിട്ട കർഷകർ – വിള നഷ്ടം
59,130 ഹെക്ടർ – 1,27,762 – 494.54 കോടി

