ശ്രീനഗർ: കാശ്മീരികളോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന കപട നാടകം ഒഴിവാക്കി പാകിസ്താൻ. ശ്രീനഗർ എയർപോർട്ടിൽ നിന്നും ഷാർജയിലേക്ക് പറക്കുന്ന വിമാനങ്ങൾ തങ്ങളുടെ ആകാശപാത ഉപയോഗിക്കരുതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർദ്ദേശം പാകിസ്താൻ പുറപ്പെടുവിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായിട്ടാണ് പാക് നടപടിയെ ഇന്ത്യ വിലയിരുത്തുന്നത്.
പാക് വ്യോമ പാത ഒഴിവാക്കുന്നതോടെ കാശ്മീരികൾക്ക് ഗൾഫ് രാജ്യങ്ങളിലെത്തണമെങ്കിൽ ഇനി ഉദയ്പൂർ, അഹമ്മദാബാദ് വഴി ഒമാനിലേക്ക് എത്തേണ്ടി വരും. ഇത് യാത്രയുടെ ദൈർഘ്യം ഒന്നരമണിക്കൂറോളം വർദ്ധിപ്പിക്കും. യാത്രാ ചെലവ് കുത്തനെ ഉയരാനും ഇതു കാരണമാകും.
ശ്രീനഗറിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിൽ ഭൂരിഭാഗവും കശ്മീരികളാണ്. പാക് ഭാഗത്ത് നിന്നുള്ള ഈ പ്രകോപനം വിദേശ കാര്യമന്ത്രാലത്തെയും അറിയിച്ചിച്ചുണ്ട്.

