പരിഹാരമായി സീറ്റ് വര്‍ധിപ്പിക്കും; പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണിന് 10 ശതമാനം കൂടി സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. 50 താലൂക്കുകളില്‍ സീറ്റ് കുറവാണെന്നും ഇടവിടങ്ങളില്‍ സീറ്റ വര്‍ധിപ്പിക്കാമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

10 മുതല്‍ 20 ശതമാനം വരെയാണ് സീറ്റ് വര്‍ദ്ധിപ്പിക്കുക. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധന നല്‍കിയെങ്കിലും ഇനിയും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സപ്ലിമെന്റ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഈ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയതില്‍ 5812 പേര്‍ക്ക് ഇനിയും പ്ലസ് വണിന് അഡ്മിഷന്‍ കിട്ടിയിട്ടില്ല. എന്നാല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു.