ഇന്ത്യക്കൊപ്പം സംയുക്തപരിശീലനത്തിനായി ബ്രിട്ടന്റെ നാവിക സേന മുംബൈ തീരത്ത്

കൊല്‍ക്കത്ത: ബ്രിട്ടന്റെ നാവിക സേന ഇന്ത്യന്‍ തീരത്ത് സംയുക്തപരിശീലനത്തിനായി എത്തി. സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലില്‍ മുംബൈ തീരത്താണ് നടത്തുന്നത്.
കൊങ്കണ്‍ ശക്തി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയുമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.

ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് സ്വീകരിച്ചു. നാവികസേനയുടെ വാര്‍ഷിക യോഗം രാജ്യതലസ്ഥാനത്ത് നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീല നത്തിനായി ഇന്ത്യന്‍ തീരത്ത് എത്തിയത്.

ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടഷ് സേന ഇവിടെ എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ക്വീന്‍ എലിസബത്തും പരിശീലനത്തിനായി ഇന്ത്യന്‍ തീരത്ത് എത്തി.