ബംഗ്ലാദേശിലെ വർഗീയ സംഘർഷം; ഇരുപതോളം വീടുകൾ അക്രമകാരികൾ അഗ്നിക്കിരയാക്കി

ധാക്ക: നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ വർഗീയ സംഘർഷങ്ങൾ പിടിച്ചു കെട്ടാനാകാതെ സർക്കാർ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദുക്കൾ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകൾ അക്രമകാരികൾ അഗ്നിക്കിരയാക്കി. രംഗ്പൂരിലാണ് കലാപമുണ്ടായത്. മേഖലയിലുള്ള ഒരു യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകൾക്ക് നേരെ ആക്രമണം നടത്തിയത്.

സ്ഥലത്ത് പൊലീസ് ശക്തമായ ബന്തവസ് ഏർപ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.

ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ പേരാണ് കൊല്ലപ്പെട്ടത്. ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുമിലയിലെ ദുർഗാപൂജ പന്തലിലാണ് ആദ്യം ആക്രമണം ഉണ്ടായത്. ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ കലാപം ഉടലെടുത്തത്. പിന്നീട് ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികൾ തള്ളിക്കയറുകയും ഭക്തൻമാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഹജിഗഞ്ചിൽ ക്ഷേത്രം ആക്രമിക്കാനെത്തിയ 500 ഓളം പേർക്കെതിരെ പോലീസ് വെടിവെയ്പ്പും നടന്നിരുന്നു. അക്രമം വ്യാപിക്കുന്നത് തടയുന്നതിനായി പ്രദേശത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.