അഫ്ഗാനിസ്താനിൽ സ്‌ഫോടനം; നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്താനിൽ സ്‌ഫോടനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഖുണ്ടൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്‌ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്നാണ് റിപ്പോർട്ട്. .

കഴിഞ്ഞ ഞായറാഴ്ചയും കാബൂൾ സ്‌ഫോടനം നടന്നിരുന്നു. കാബൂളിലെ മുസ്ലീം പള്ളിയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.