നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ട് ആരോഗ്യ വകുപ്പ്. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു.

കുട്ടിയുടെ റൂട്ട്മാപ്പിലെ വിശദ വിവരങ്ങൾ:

ഓഗസ്റ്റ് 27 വെള്ളിയാഴ്ച വെകുന്നേരം 5 മണി മുതൽ 5.30 വരെ പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു.

ഓഗസ്റ്റ് 28 ശനിയാഴ്ച കുട്ടി വീട്ടിൽ തന്നെ. ഉണ്ടായിരുന്നു. 29 ഞായറാഴ്ച രാവിലെ 8.30 മുതൽ 8.45 വരെ പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു. ഓട്ടോയിലായിരുന്നു യാത്ര.

ഓഗസ്റ്റ് 30 തിങ്കളാഴ്ച കുട്ടി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ 9.58 മുതൽ 10.30 വരെ മുക്കത്തെ ഇഎംഎസ് ആശുപത്രിയിലായിരുന്നു കുട്ടി. ഓട്ടോയിലായിരുന്നു യാത്ര.

ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരിയിൽ കുട്ടിയെ കൊണ്ടു പോയി. ഓട്ടോയിൽ യാത്ര. 31 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ആംബുലൻസിൽ കയറ്റിയാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ഓഗസ്റ്റ് 1 ബുധനാഴ്ച രാവിലെ 11 മണിക്ക് മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.