മുംബൈ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി ശോഭ കരന്തലജെ. അഫ്ഗാനിൽ വിഷയത്തിൽ മോദി സർക്കാർ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്തതിനാണ് ഒവൈസിയ്ക്ക് ശോഭാ കരന്തലജെ ചുട്ടമറുപടി നൽകിയത്. സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാൻ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നായിരുന്നു ശോഭ കരന്തലജെയുടെ മറുപടി.
അഫ്ഗാനിലെ സ്ത്രീകളെ കുറിച്ചുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാതെ ഇന്ത്യയിലെ സ്ത്രീകളിൽ മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഒവൈസി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നും ഒവൈസി പറഞ്ഞിരുന്നു. ഇന്ത്യയിൽ ഒമ്പത് പെൺകുട്ടികളിൽ ഒരാൾ അഞ്ച് വയസ് ആകും മുമ്പ് മരിക്കുന്നുവെന്ന റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു ഒവൈസിയുടെ ആരോപണങ്ങൾ.

