മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കാരക്കാമല മഠത്തിൽ തുടരാമെന്ന് കോടതി. മാനന്തവാടി മുൻസിഫ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നേരത്തെ മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ അന്തിമവിധി വരുന്നതു വരെ മഠത്തിൽ തുടരാമെന്നാണ് കോടതി നിർദ്ദേശം.
മഠത്തിൽ നിൽക്കുമ്പോൾ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവ
ർത്തിച്ചുവെന്ന് ആരോപിച്ച് സിസ്റ്റർ ലൂസിയോട് മഠം വിട്ട് പോകാൻ സഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. കാരയ്ക്കാമല മഠത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സിസ്റ്ററിന് പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കോൺവന്റിലെ താമസവുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയിൽ നടക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാനും അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

