ആഴക്കടൽ ദൗത്യം; ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി കേന്ദ്രം

modi

ന്യൂഡൽഹി: ആഴക്കടൽ ദൗത്യം സംബന്ധിച്ച ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. വിഭവങ്ങൾക്കായി ആഴക്കടൽ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടൽ ദൗത്യം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സമുദ്ര സമ്പദ്ഘടനാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദൗത്യമായാണ് ആഴക്കടൽ ദൗത്യം രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ചുവർഷത്തേക്ക് 4077 കോടി രൂപയാണ് പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. 2823.4 കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവാകുന്നത്.

ആറുഘടകങ്ങളാണ് ആഴക്കടൽ ദൗത്യത്തിനുള്ളത്. ആഴക്കടൽ ഖനനത്തിനായുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് ആദ്യത്തേത്. മൂന്ന് പേരെ സമുദ്രത്തിൽ 6000 മീറ്റർ താഴ്ചയിലേക്ക് കൊണ്ടു പോകാൻ കഴിയുന്ന ഒരു മനുഷ്യ മുങ്ങിക്കപ്പൽ വികസിപ്പിക്കും. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ 6000 മീറ്റർ ആഴത്തിൽ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനവും ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിക്കും.

സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങളുടെ വികസനമാണ് രണ്ടാമത്തെ ഘടകം. ആശയ ഘടകത്തിന്റെ ഈ തെളിവ് പ്രകാരം ഓരോ സീസണിലേക്കു മുതൽ പതിറ്റാണ്ടുകലിലേക്കു വരെ വരെയുള്ള പ്രധാനപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാവി പ്രവചനങ്ങൾ മനസിലാക്കുന്നതിനും നൽകുന്നതിനുമായി നിരീക്ഷണങ്ങളുടെയും മാതൃകകളുടെയും ഒരു ഘടന വികസിപ്പിക്കും. തീരദേശ ടൂറിസത്തിന്റെ സമുദ്ര സമ്പദ്ഘടനാ മുൻഗണനാ മേഖലയ്ക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദൗത്യത്തിലെ മൂന്നാം ഘടകം ആഴക്കടലിലെ ജൈവ വൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളാണ്. ആഴക്കടൽ സർവേയും പര്യവേഷണവുമാണ് ദൗത്യത്തിലെ നാലാമത്തെ ഘടകം. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രവരമ്പുകളിലൂടെയുള്ള ബഹുലോഹ ഹൈഡ്രോതർമൽ സൾഫൈഡ് ധാതുവൽക്കരണത്തിന്റെ സാധ്യത തിരിച്ചറിയുക പര്യവേക്ഷണം ചെയ്യുക, എന്നതാണ് ഈ ഘടകം ലക്ഷ്യമിടുന്നത്.

സമുദ്രത്തിൽ നിന്നുള്ള ഊർജ്ജവും ശുദ്ധജലവുമാണ് അഞ്ചാമത്തേത്. ഓഫ്‌ഷോർ ഓഷീൻ തെർമൽ കൺവേർഷൻ (ഒടെക്) സഹായത്തോടെ കടലിൽ നിന്ന് ഉപ്പു വേർതിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും വിശദമായ രൂപകൽപനയും കരട് പദ്ധതിരേഖയിലുണ്ട്. സമുദ്ര ജീവശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയിലെ മനുഷ്യ ശേഷിയുടെയും സംരംഭത്തിന്റെയും വികസനം ലക്ഷ്യമിടുന്ന സമുദ്രജീവശാസ്ത്രത്തിന് നൂതന സങ്കേതമാണ് ദൗത്യത്തിന്റെ ആറാം ഘടകം.