ജോൺസൻ ആൻഡ്‌ ജോൺസൻ നഷ്ടപരിഹാരം നൽകണം : യു എസ് സുപ്രീം കോടതി

johnson baby powder

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന വിധിയ്‌ക്കെതിരെ ഉള്ള ജോൺസൻ ആൻഡ്‌ ജോൺസന്റെ ഹർജി യു എസ് സുപ്രീം കോടതി തള്ളി

2017 – ൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന 22 സ്ത്രീകളുടെ പരാതിയിൽ കോടതി 417 മില്യൻ യുഎസ് ഡോളർ (2600 കോടിയിലധികം രൂപ) കമ്പനിക്ക് പിഴ വിധിച്ചിരുന്നു .ഇതിനു എതിരെ ജോൺസൻ ആൻഡ് ജോൺസൻ കൊടുത്ത ഹർജി ആണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്‌ ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു എന്നാൽ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചുവച്ചാണു കമ്പനി വിൽപ്പന നടത്തുന്നതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ ആരോപിച്ചു. ആറാഴ്ച്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുഎസ് കോടതി വിധി പ്രസ്താവിച്ചത്.

അതേസമയം, വിധി നിരാശാജനകമാണെന്നും ‌ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചു. പരിശോധനകളിലൊന്നും പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ആസ്ബറ്റോസ് കാൻസറിനു കാരണമാകുമെന്നുള്ളത് തെറ്റാണെന്നും കമ്പനി പറഞ്ഞു.