കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ ജർമനിയിലെ കത്തോലിക്കാ സഭയിൽ നിന്നും അംഗത്വം ഉപേക്ഷിച്ചു; കണക്കുകൾ പുറത്ത്

ടോക്കിയോ: കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ ജർമനിയിലെ കത്തോലിക്കാ സഭയിൽ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ബോൺ ആസ്ഥാനമായുള്ള ജർമ്മൻ ബിഷപ്പ് കോൺഫറൻസ് പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. 2022ൽ 522821 ആളുകൾ സഭ വിട്ടുപോയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സഭയുടെ കണക്കുകൂട്ടലുകൾക്കും നിരീക്ഷകരുടെ പ്രവചനങ്ങൾക്കുമെല്ലാം അപ്പുറമുള്ള സംഖ്യയാണിത്.

3,60,000 പേരാണ് 2021ൽ ജർമനിയിൽ നിന്നും കത്തോലിക്കാ സഭയിലെ അംഗത്വം ഉപേക്ഷിച്ചത്. 2022 വരെയുള്ള കണക്കുകൾ പ്രകാരം ജർമൻ കത്തോലിക്കാ സഭയിൽ 21 ദശലക്ഷം അംഗങ്ങളുണ്ട്. ഇത് ജനസംഖ്യയുടെ 24.8 ശതമാനത്തോളം വരും. ലൈംഗിക പീഡനങ്ങൾ, സഭാ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പള്ളി കരം തുടങ്ങിയവയാണ് ക്രിസ്ത്യൻ സഭകൾ വിടുന്നതിനുള്ള മുഖ്യ കാരണങ്ങളായി പറയുന്നത്. ഈ സംഭവങ്ങളെല്ലാം വിശ്വാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കത്തോലിക്കാ സഭയുടെ മാത്രമല്ല, മറ്റ് സഭകളുടെ കാര്യവും സമാനമായ രീതിയിൽ തന്നെയാണ്. 380,000 ലക്ഷം പേരാണ് പ്രൊട്ടസ്റ്റ്ന്റ് സഭയിൽ നിന്ന് കഴിഞ്ഞ വർഷം അംഗത്വം ഉപേക്ഷിച്ച് പുറത്തുപോയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പ്രകാരം ജർമനിയിൽ പ്രൊട്ടസ്റ്റ്ന്റ് സഭയ്ക്ക് 19.5 ദശലക്ഷം അംഗങ്ങളുണ്ട്.