സര്‍ചാര്‍ജ് ഈടാക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന് അംഗീകാരം

സംസ്ഥാനത്ത് പ്രതിമാസം സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന് റഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരം. യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. സര്‍ചാര്‍ജ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. കരട് ചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബോര്‍ഡ് ആവശ്യപ്പെട്ടത് നാല്‍പ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്.

അതേസമയം, നിലവില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.