ഉയർന്ന വ്യാപനശേഷി; അമേരിക്കയിൽ റിങ് വേം ഫംഗൽ രോഗം സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: അമേരിക്കയിൽ ഉയർന്ന വ്യാപനശേഷിയുള്ള റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗൽ രോഗം സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 28, 47 വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് രോഗബാധ കണ്ടെത്തിയത്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗൽബാധ ഒരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാൻ ഇപ്പോൾ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിങ് വേം എന്നത് ഫംഗസ് മൂലം ചർമ്മത്തിൽ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ്. രോഗബാധിതരായ സ്ത്രീകൾക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞു തടിച്ചിട്ടുണ്ടെന്നും കഴുത്തിലും നിതംബത്തിലും തുടയിലും വയറിലും വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.വെന്നും വിദഗ്ധർ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച രണ്ട് ,്ത്രീകളുടെയും കുടുംബാംഗങ്ങളും ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

റിങ് വേമിന്റെ ചില പ്രധാന ലക്ഷണങ്ങളാണ് ചൊറിച്ചിൽ, വട്ടത്തിലുള്ള തിണർപ്പ്, ചർമ്മം ചുവന്ന് തടിക്കൽ, രോമം നഷ്ടമാകൽ തുടങ്ങിയവ. ഫംഗൽ ബാധയുണ്ടായവരുമായി അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്.