സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി അയോദ്ധ്യയെ മാറ്റും; നടപടികൾ വേഗത്തിലാക്കി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി അയോദ്ധ്യയെ മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. സോളാർ സിറ്റി യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പൈതൃക സ്ഥലങ്ങൾ, 80-ലധികം സർക്കാർ കെട്ടിടങ്ങൾ, സ്‌കൂളുകൾ, പൊതുഗതാഗതത്തിന്റെ ഒരു വിഭാഗം, ശുദ്ധീകരിച്ച കുടിവെള്ള കിയോസ്‌കുകൾ, വെൻഡിംഗ് സോണുകളിലെ കടകൾ, സരയൂ നദിയിലെ ബോട്ടുകൾ തുടങ്ങിയവ സൗരോർജ്ജത്താൽ പ്രകാശിപ്പിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

പരിക്രമ മർഗിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സൗരോർജ്ജത്താലാകും പ്രകാശിക്കുക. അയോദ്ധ്യ നഗരത്തെ പൂർണമായും സൗരോർജ്ജവത്കരിക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയോദ്ധ്യയുടെ മണ്ണിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വിവിധ ഇടങ്ങളിൽ ‘ സോളാർ മരങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലാകും സോളാർ മരങ്ങൾ സ്ഥാപിക്കുക. ഇരിക്കാനുള്ള സൗകര്യവും മൊബൈലുകൾക്കും ലാപ്ടോപ്പുകൾക്കും ചാർജിംഗ് പോയിന്റുകളും ഇവിടങ്ങളിൽ ഉണ്ടായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത.