ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ അഞ്ചുറണ്‍സിന് ഗുജറാത്ത് ടൈറ്റാന്‍സിനെ കീഴടക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 130/8 എന്ന സ്‌കോറേ ഉയര്‍ത്താനായുള്ളൂ ഏതെങ്കിലും നിലവിലെ ചാമ്ബ്യന്മാരായ ടൈറ്റാന്‍സിനെ 125/6ല്‍ ഒതുക്കി നിറുത്തിയ ഡേവിഡ് വാര്‍ണറും സംഘവും സീസണിലെ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. എങ്കിലും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്നൊരു മാറ്റത്തിന് ക്യാപ്പില്‍സിന് കഴിഞ്ഞില്ല.

നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തീപാറുന്ന ബൗളിംഗിന് മുന്നിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബാറ്റിംഗ് നിര പകച്ചുപോയത്. ആദ്യ പന്തില്‍ത്തന്നെ ഫില്‍ സാള്‍ട്ടിനെ(0) മില്ലറുടെ കയ്യിലെത്തിച്ച് ഷമി പ്രഹരത്തിന് തുടക്കമിട്ടു. രണ്ടാം ഓവറില്‍ റാഷിദ് ഖാന്‍ വാര്‍ണറെ (2) റണ്‍ഔട്ടാക്കി. മൂന്നാം ഓവറില്‍ ഷമി റിലീ റൂസോയെ (8) കീപ്പര്‍ സാഹയുടെ കയ്യിലെത്തിച്ചു. ഷമി എറിഞ്ഞ അഞ്ചാം ഓവറില്‍ മനീഷ് പാണ്ഡേയെയും (1), പ്രിയം ഗാര്‍ഗിനെയും (10) കൂടി മനോഹരമായ ക്യാച്ചുകളിലൂടെ സാഹ മടക്കി അയച്ചപ്പോള്‍ ഡല്‍ഹി 23/5 എന്ന നിലയിലായി. തുടര്‍ന്ന് ക്രീസിലൊരുമിച്ച അക്ഷര്‍ പട്ടേലും (27), അമന്‍ ഹക്കിം ഖാനും (51) ചേര്‍ന്ന് 73വരെയെത്തിച്ചു. അക്ഷര്‍ പുറത്തായശേഷം റിപാല്‍ പട്ടേല്‍(23) ടീമിനെ 100 കടത്താന്‍ അമനൊപ്പം നിന്നു. തന്റെ കന്നി ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയാണ് അമന്‍ നേടിയത്. 44 പന്തുകള്‍ നേരിട്ട അമന്‍ മൂന്ന് വീതം ഫോറും സിക്‌സും പായിച്ചു.

മറുപടിക്കിറങ്ങിയ ടൈറ്റാന്‍സിന് സാഹ(0),ഗില്‍(6),വിജയ് ശങ്കര്‍ (6), ഡേവിഡ് മില്ലര്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായശേഷം ഹാര്‍ദിക് പാണ്ഡ്യയും (59), അഭിനവ് മനോഹറും (26), രാഹുല്‍ തെവാത്തിയയും (20) പൊരുതിനോക്കിയെങ്കിലും ഡല്‍ഹിയുടെ സ്‌കോര്‍ മറികടക്കാന്‍ ടൈറ്റാന്‍സിന് കഴിഞ്ഞില്ല.