സര്‍ക്കാരിന് തിരിച്ചടി; തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി

ന്യൂഡല്‍ഹി: ആര്‍ എസ് എസ് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

ആര്‍ എസ് എസ് മാര്‍ച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി എം കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു.

‘ആസാദി കാ അമൃത് മഹോത്സവും’ ഗാന്ധി ജയന്തിയും പ്രമാണിച്ച് മാര്‍ച്ച് നടത്താന്‍ ഒക്ടോബറില്‍ ആര്‍എസ്എസ് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ആര്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചത്.