റെക്കോഡുമായി വിരാട് കോഹ്ലി

ഐപിഎല്ലില്‍ അമ്ബത് തവണ അര്‍ദ്ധ സ്വഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്ലി. കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഒന്നാം സ്ഥാനത്ത്. 60 തവണയാണ് അന്‍പതോ അതിന് മുകളിലോ വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കോഹ്ലിക്ക് തൊട്ടുപിന്നില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമുണ്ട്. 49 തവണയാണ് ധവാന്‍ അന്‍പതിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

മുംബൈക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ 82 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. അഞ്ച് സിക്‌സും ആറ് ഫോറിന്റെയും അകമ്ബടിയിലായിരുന്നു ഇത്. കൂടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും നേടിയ 43 പന്തില്‍ 73) അര്‍ധസെഞ്ചുറികളുടെ മികവില്‍ ആര്‍സിബിക്ക് മുംബൈ ഇന്ത്യന്‍സിനെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കാനായി. 15ാം ഓവറില്‍ പിരിയുംമുമ്ബ് ഇരുവരും ചേര്‍ന്നും അടിച്ചുകൂട്ടിയത് 148 റണ്‍സാണ് കോഹ്ലി രൗദ്രഭാവം പൂണ്ട കളി 22 പന്ത് ശേഷിക്കെ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 224 മത്സരങ്ങളില്‍ നിന്ന് 45 അര്‍ധസെഞ്ചുറികളും 5 സെഞ്ചുറികളും ഉള്‍പ്പെടെ 6706 റണ്‍സുമായി വിരാട് കോഹ്ലി ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ റണ്‍സ് സ്‌കോര്‍ ചെയ്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിനിങ്ങിനിറങ്ങിയ മുംബൈയുടെ മുന്‍നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ തിലക് വര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തിലക് വര്‍മ 46 പന്തില്‍ നാല് സിക്‌സുകളുടേയും ഒമ്ബത് ഫോറിന്റേയും അകമ്ബടിയില്‍ പുറത്താവാതെ 84 റണ്‍സ് എടുത്തു. സീസണില്‍ ആദ്യ മത്സരത്തില്‍ വീണ മുംബൈക്കിത് ഐ.പി.എല്ലില്‍ തുടര്‍ച്ചയായ 11ാം തോല്‍വിയാണ്.