രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അധികാരമുണ്ടോയെന്ന് ജനം ചോദിക്കട്ടെ: ആര്‍എസ്എസ്‌

ന്യൂഡല്‍ഹി: പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ആര്‍ എസ് എസ് എന്താണെന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാമെന്നും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ പറഞ്ഞു.

രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആര്‍എസ്എസ് ഇന്ത്യന് ജനാധിപത്യം ഹൈജാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലാതാക്കിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതിനിടെ, രാജ്യത്ത് സ്വവര്‍ഗ വിവാഹം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് ആര്‍ എസ് എസ് യോജിച്ചു. ‘വിവാഹം എന്നത് കരാറോ ആഘോഷമോ മാത്രമല്ല ഒരു സംസ്‌കാരമാണെന്നാണ് നിലപാടാണ്. ഭാഷ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്‍പായുസ് മാത്രമേയുള്ളൂ. തമിഴ്‌നാട്ടിലടക്കം ഹിന്ദി പഠിക്കുന്നവര്‍ കൂടിവരികയാണെന്നും’- ഹൊസബലെ ചൂണ്ടിക്കാട്ടി.