ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പരമ്ബര

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്ബര 2-0 നേടി. ഇന്നലെ കളി തുടരുമ്‌ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യന്‍ ക്യാമ്ബില്‍ ആശങ്ക പടര്‍ത്തി.

ഉനദ്കട്ടും ഋഷഭ് പന്തും അക്സര്‍ പട്ടേലും വീണപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 7ന് 74 എന്ന നിലയിലായി. മൂന്നക്കം കാണില്ലെന്ന കരുതിയ ഘട്ടത്തിലാണ് ശ്രേയസ് അയ്യരും ആര്‍ അശ്വിനും ക്രീസിലെത്തിയത്.

എട്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അശ്വിന്‍(42), ശ്രേയസ്(29) റണ്‍സ് നേടി. മെഹ്ദി ഹസന്‍ എറിഞ്ഞ 47ാം ഓവറില്‍ അശ്വിന്‍ രണ്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തി ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. അശ്വിന്‍ തന്നെയാണ് കളിയിലെ താരം. ചേതേശ്വര്‍ പൂജാര പരമ്ബരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.