ഉയിര്‍ത്തെഴുന്നേറ്റ് മിശിഹായും കൂട്ടരും; മെക്‌സിക്കോയെ തകര്‍ത്തു

മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ഗോളും അസിസ്റ്റുമായി ക്യാപ്ടന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ വിജയശില്പി. എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ തിളക്കം മങ്ങിയ അര്‍ജന്റീന രണ്ടാം പകുതിക്ക് ശേഷമാണ് ഉണര്‍ന്നുകളിച്ചത്. ഇതിനിടെ പലതവണ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. പല മുന്നേറ്റങ്ങലും മെക്‌സിക്കന്‍ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു, മെക്‌സിക്കോയുടെ പരുക്കന്‍ അടവുകളും ഗോള്‍ നേടുന്നതിന് വെല്ലുവിളിയായി. 64ാം മിനിട്ടിലായിരുന്നു അര്‍ജന്റീനയുടെ ആദ്യഗോള്‍ പിറന്നത്. മെസിയുടെ ഇടങ്കാല്‍ ഷോട്ട് ഓച്ചോവയെയും കടന്ന് ഗോള്‍വല കുലുക്കി. ഒരു ഗോള്‍ നേടിയ ശേഷം അര്‍ജന്റീനന്‍ മുന്നേറ്റ നിര ഉണര്‍ന്നു കളിച്ചു. ഇതിന്റെ ഫലവും ഉണ്ടായി. 87ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ എന്‍സോ രണ്ടാം ഗോളും നേടി.