റഷ്യ-യുക്രൈന്‍ പ്രതിസന്ധി: പുടിന്‍, സെലന്‍സ്‌കി എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തി മോദി

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ പ്രതിസന്ധിയില്‍ സമാധാന ശ്രമവുമായി ഇന്ത്യ. യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി.

സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച 35 മിനിറ്റ് നീണ്ടു. ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കലും സുരക്ഷ ഇടനാഴിയും ചര്‍ച്ചയായി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദിയുണ്ടെന്നും സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും മോദി പറഞ്ഞു.

അതേസമയം, പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യര്‍ത്ഥിച്ചു. സുമിയില്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയില്‍പ്പെടുത്തി. റഷ്യന്‍ അതിര്‍ത്തി വഴി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യര്‍ത്ഥിച്ചു.

.