മുംബൈ: ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം. നൈജീരിയിൽ നിന്നെത്തിയ 52കാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലാണ് അദ്ദേഹം മരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ അദ്ദേഹത്തിന് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്. ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോൺ മരണമെന്നാണ് വിവരം.
ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത നിർദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 198 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആകെ 450 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

