ഇന്ത്യയുടെ വികസന കുതിപ്പിന് വേഗം പകർന്ന് മോദി സർക്കാർ: രാജ്യത്തിന് സമർപ്പിക്കുന്നത് 800 കോടിയുടെ പദ്ധതി

ന്യൂഡൽഹി: ഇന്ത്യയുടെ വികസനം കുതിപ്പിന് വേഗം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം നവീകരിച്ച് അതിവിശാലമാക്കിയ ഇടനാഴിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

2700 ചതുരശ്രഅടി ആയിരുന്ന ക്ഷേത്രം 5 ലക്ഷം ചതുരശ്ര അടി വിസ്താരത്തിൽ മഹാ സമുച്ചയം ആക്കുന്നതാണ് പദ്ധതി. സെൻട്രൽ വിസ്ത ഡിസൈൻ ചെയ്ത ബീമ പട്ടേലാണ് മഹാക്ഷേത്രത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകുന്നത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരേസമയം 50000-75000 പേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താം. ഭക്തജനങ്ങൾക്ക് ധ്യാനം നടത്താനും വിശ്രമിക്കാനും വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 2018 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 60 ചെറിയ ക്ഷേത്രങ്ങൾ പദ്ധതിയുടെ ഭാഗമായി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും വിപുലമായ ലക്ഷ്യങ്ങളാണ് ഉള്ളത്. ക്ഷേത്രത്തിലേക്ക് ഗംഗാനദിയിൽ നിന്ന് മൂന്നു ഗേറ്റുകളും നദിയിൽ നിന്നും കരകയറാൻ എസ്കലേറ്ററുകളും റാമ്പുകളും ഉണ്ടായിരിക്കും. ഗംഗാ വ്യൂ ഗാലറിയും ആരതി ഘട്ടും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.