വാഷിംഗ്ടൺ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി ജാക്ക് ഡോർസെ. ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസറും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളാകും പുതിയ സിഇഒ. അതേസമയം 2022 വരെ ജാക്ക് ഡോർസെ സിഇഒ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വിറ്റർ സഹ സ്ഥാപകൻ കൂടിയാമ് ജോക്ക് ഡോർസെ.
സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് ഡോർസെയുടെ പ്രതികരണം. ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ താൻ അത്യധികം വിശ്വസിക്കുന്നുവെന്നും ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞുവെന്നും അദ്ദേഹം വിശദമാക്കി.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ നടപ്പാക്കിയിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നാണ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.