ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങൾ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരേ സംഘമെന്നാണ് റിപ്പോർട്ട്. മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്ന് വിവരങ്ങൾ തേടിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ മഹാസമുദ്രം വഴി അഫ്ഗാൻ ശ്രീലങ്ക ലഹരിപാത പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നാണ് പല തവണകളായി ഈ പാതയിലൂടെ കടത്തിയത്. ലഹരിക്കടത്ത് കേസിൽ പാക് പൗരൻ ഹാജി സലിം സംഘവും എൽടിടിഇ സ്ലീപ്പർ സെല്ലുകളുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. മുന്ദ്ര കേസിൽ അറസ്റ്റിലായ തമിഴ് ദമ്പതികളുടെ എൽടിടിഇ ബന്ധം പരിശോധിക്കുമെന്ന് എൻഐഎ അറിയിച്ചിട്ടുണ്ട്.

