സംസ്ഥാനത്തെ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം, ഉത്തരവില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം ഉത്തരവില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വര്‍ക്ക് ഫ്രം ഹോം ഉണ്ടായിരുന്നുളളൂവെന്നും, അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജര്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ തോതും കൊവിഡ് വാക്‌സിനേഷന്റെ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു മേഖലാ സ്ഥാനപങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ ശനി വരെ 100% ഹാജറില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വര്‍ക്ക് ഫ്രം ഹോം അപേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.