താലിബാൻ ഭീകരർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്ന പാകിസ്താൻ; കൂടുതൽ തെളിവുകൾ പുറത്ത്

കാബൂൾ: താലിബാൻ ഭീകരർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്ന പാകിസ്താനാണെന്നത് പകൽ പോലെ വ്യക്തമാണ്. അഫ്ഗാനിൽ യുദ്ധം ചെയ്യുന്നത് പാക് പട്ടാളക്കാരാണെന്ന് അഫ്ഗാനിലെ മുൻ പ്രഡിഡന്റ് അഷ്‌റഫ് ഘനി ഉൾപ്പടെയുള്ളവർ പറഞ്ഞപ്പോഴും ഇതിന് വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. എന്നാലിതിന് വ്യക്തമായ തെളിവുകൾ ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.

പഞ്ച്ഷീർ താഴ്വര പിടിച്ചെടുക്കാൻ താലിബാനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടെ പ്രതിരോധ സേനയുടെ വെടിയേറ്റുമരിച്ച പാക് സൈനികരിൽ ഒരാളുടെ തിരിച്ചറിയൽ കാർഡാണ് താലിബാനെ സഹായിക്കുന്നതിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ്. മുഹമ്മദ് വസീം എന്ന പാക് സൈനികന്റെ തിരിച്ചറിയൽ കാർഡാണ് കണ്ടെത്തിയിരിക്കുന്നത്.

അഫ്ഗാനിൽ അധികാരം പിടിച്ചെടുക്കാൻ താലിബാന് പാകിസ്താന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്താൻ തീവ്രവാദികളുടെ വൻ തോതിലുള്ള സംഘം രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ മുൻപ്രസിഡന്റ് അഷ്റഫ് ഘനി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വാർത്തകളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി അഷ്‌റഫ് ഗനി ബൈഡനോട് വെളിപ്പെടുത്തിയിരുന്നു. ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്. താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് ആഴ്ചകൾക്കു മുമ്പായിരുന്നു ഇരു നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. താലിബാന്റെ നേതൃത്വത്തിലുള്ള പൂർണതോതിലുള്ള അധിനിവേശമാണ് ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളളതെന്ന് ഘനി ബൈഡനെ അറിയിച്ചിരുന്നു. പൂർണമായും പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നത്. പാകിസ്താനികളടക്കം പതിനായിരം മുതൽ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികൾ ഇതിൽ ഉൾപ്പെടുന്നതായും ഘനി ബൈഡനെ അറിയിച്ചിരുന്നു.