താലിബാന്‍ നേതൃത്വം അംഗീകരിക്കാത്തതില്‍ ഐസിസ് നേതാവിനെ ജയിലില്‍ കയറി വെടിവച്ച് കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാന്‍ ഐസിസ് നേതാവിനെ താലിബാന്‍ വെടിവെച്ചു കൊന്നു. ഐസിസ് നേതാവും തെക്കനേഷ്യയിലെ മുന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെയാണ് താലിബാന്‍ ജയിലില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയത്.

പുലെ ചര്‍ഖി ജയിലില്‍ 2020 മുതല്‍ തടവിലുളള ഖൊറസാനി എന്ന മൗലവി സിയ ഉള്‍ ഹക്ക് 2015 മുതല്‍ അഫ്ഗാനില്‍ ഐസിസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2020ലായിരുന്നു ഇയാളെ അഫ്ഗാന്‍ സുരക്ഷാ സേന പിടികൂടി ജയിലിലടച്ചത്.

നേരത്തെ, താലിബാന്‍ നേതൃത്വം അംഗീകരിക്കണമെന്ന ആവശ്യം ഐസിസ് പലതവണ തളളിയിരുന്നു. ഇത് താലിബാന് ഐസിസിനോട് ശത്രുതയ്ക്കും കാരണമായിരുന്നു.

മാത്രമല്ല, നാല് വര്‍ഷം മുന്‍പ് ജോസ്വാന്‍ പ്രവിശ്യയില്‍ ഇരുവിഭാഗവും തമ്മിലെ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.