ഇംഗ്ലണ്ടിന്റെ പരിഹാസവും വാക്കേറ്റവും ഇന്ത്യന്‍ വിജയത്തിന് ഊര്‍ജമായെന്ന് വിരാട് കൊഹ്ലി

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലോര്‍ഡ്‌സില്‍ നേരിട്ടത് ചില്ലറ അധിക്ഷേപങ്ങളും സമ്മര്‍ദ്ദങ്ങളും ആയിരുന്നില്ല. ഇംഗ്ലണ്ട് കാണികള്‍ കൂക്കി വിളിച്ചും കോര്‍ക്കു കൊണ്ട് എറിഞ്ഞും ഇന്ത്യയെ അധിക്ഷേപിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ വാക്കേറ്റങ്ങളും മുറുമുറുപ്പുകളും കൊണ്ട് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ജയം ഈ പിരിമുറുക്കങ്ങളില്‍ നിന്നും ഉണ്ടായ ഊര്‍ജമാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി പറയുന്നത്.

മത്സരത്തില്‍ പിരിമുറുക്കം കൂടിയപ്പോള്‍ താരങ്ങളും അവരുടെ കളി അപ്‌ഗ്രേഡ് ചെയ്‌തെന്നും, ആദ്യ മൂന്ന് ദിവസങ്ങളില്‍ പിച്ച് കൂടുതല്‍ വാഗ്ദാനം ചെയ്തില്ല, എന്നാല്‍ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ജസ്പ്രിതിന്റെയും ഷമിയുടെയും ബാറ്റ് കൊണ്ടുള്ള പ്രകടനം വളരെ ഉപകാരമായെന്നായിരുന്നു കൊഹ്ലിയുടെ വാക്കുകള്‍.

വിരാട് കൊഹ്‌ലിയും ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ബൗളര്‍ ജയിംസ് ആന്‍ഡേഴ്സണും തമ്മിലായിരുന്നു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയും കൊഹ്‌ലിയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

17-ാം ഓവറില്‍ ആന്‍ഡേഴ്സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ ആന്‍ഡേഴ്സണ്‍ കോലിയോട് എന്തോ പറയുന്നുണ്ട്. അതിനുള്ള മറുപടിയായി ”നിങ്ങളെന്നോട് തര്‍ക്കിക്കാന്‍ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല.” എന്നായിരുന്നു കൊഹ്ലി പറഞ്ഞത്.

പിന്നീട് അഞ്ചാം പന്തെറിഞ്ഞശേഷവും വീണ്ടും കൊഹ്ലിയുെ ആന്‍ഡേഴ്സണും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ക്രീസിലൂടെ മുറുമുറുത്തുകൊണ്ട് നടന്ന ആന്‍ഡേഴ്‌സണോട് ”പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.” എന്നായിരുന്നു കൊഹ്ലി പറഞ്ഞത്.

കൂടാതെ ബുമ്രയും ഇംഗ്ലണ്ട് താരങ്ങളും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.