ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1947 ൽ ഇന്ത്യയെ വിഭജിച്ചപ്പോൾ മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം ജീവൻ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്മാരെ മാറ്റിപ്പാർപ്പിക്കുകയും മന:പൂർവ്വമല്ലാത്ത വിദ്വേഷവും അക്രമവും മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സാമൂഹിക ഐക്യത്തിന്റെയും മാനുഷിക ശാക്തീകരണത്തിന്റെയും ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിഭജന ഭീകരത അനുസ്മരണ ദിനം ഓർമ്മിപ്പിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

